Editorial- Movie Reviews
ഏറെ നാളത്തെ കാത്തിരുപ്പുകൾക്കും വിവാദങ്ങൾക്കുമൊടുവിൽ ഇറങ്ങിയ ഏറ്റവും പുതിയ ദിലീപ് ചിത്രമാണ് രാമലീല. സമീപകാല ദിലീപ് ചിത്രങ്ങളിൽ ഭേദപ്പെട്ട ഒന്നാണ് ഈ ചിത്രം.
ഒരു ഹോളിഡേ മൂഡിൽ ഫാമിലിയുമൊത്തു കാണാവുന്ന ചെറുചിത്രമാണ് സൺഡേ ഹോളിഡേ. ആത്മസംഘർഷങ്ങളുടെ വേലിയേറ്റങ്ങളും ഉദ്വേഗമുഹൂർത്തങ്ങളുടെ പിരിമുറുക്കങ്ങളുമില്ലാതെ തീർത്തും ശാന്തമായിരുന്നു കാണാവുന്ന ഒരു ചിത്രം.
മഹേഷിന്റെ പ്രതികാരത്തിനുശേഷം ദിലീഷ് പോത്തനൊരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. മഹേഷിന്റെ പ്രതികാരം കണ്ട് മനം നിറഞ്ഞ പ്രേക്ഷകരെ തീർത്തും തൃപ്തിപ്പെടുത്തുന്നതാണ് ഈ ചിത്രം. യാഥാർത്ഥ്യത്തോട് ചേർന്നുനില്‍ക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ എന്ന സംവിധായകന്റെ കയ്യൊപ്പ് വ്യക്തമായി കാണാൻ സാധിക്കും.
വിജയചിത്രങ്ങൾക്ക് പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത ഒരു തുടർച്ചയുണ്ടാക്കിയെടുക്കുകയെന്നത് അതിന്റെ അണിയറപ്രവർത്തകരെ സംബന്ധിച്ചെടുത്തോളം ഏറെ വെല്ലുവിളി നിറഞ്ഞൊരു ദൗത്യമാണ്. പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുകയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ക്ലൈമാക്സുമൊരുക്കിയ ആ ബ്രഹ്മാണ്ഡചിത്രത്തിന് ഒരു തുടർച്ചയൊരുക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. എന്നാൽ ആദ്യ ചിത്രത്തെക്കാൾ പ്രേക്ഷകരെ രസിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയുന്ന ചിത്രവുമായാണ് രാജമൗലിയും കൂട്ടരുമെത്തിയിരിക്കുന്നത്.
കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് പുതുമകൾ സമ്മാനിക്കാനായി യുവതാരനായകശ്രേണിയിലേക്ക് ചുവടുമാറിയ സീനിയർ സംവിധായകനായ സത്യൻ അന്തിക്കാടിന്റെ ഏറ്റവും പുതിയ ചിത്രമാണ് ജോമോന്റെ സുവിശേഷം.യുവതാരങ്ങളായ നിവിൻ പോളി, ഫഹദ് ഫാസിൽ എന്നിവർക്ക് ശേഷം താരപുത്രനായ ദുൽഖർ സൽമാനെ നായകനാക്കി എടുത്ത ഈ ചിത്രം തന്റെ മുൻകാലചിത്രങ്ങളെ പോലെത്തന്നെ കുടുംബപ്രേക്ഷകാരെ മുന്നിൽകണ്ടുകൊണ്ടാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. കുടുംബത്തോടൊപ്പം വരുന്ന പ്രേക്ഷകർക്ക് ഒരിക്കലും നിരാശ സമ്മാനിക്കാത്ത ഒരു ശരാശരി ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങൾ.
മമ്മുട്ടിയും ജോണി ആന്റണിയും ചേർന്നൊരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് തോപ്പിൽ ജോപ്പൻ. പതിവ് ചേരുരവകളിൽ തീർത്ത കുടുംബപ്രേക്ഷകർക്ക് കണ്ടിരിക്കാവുന്ന ഒരു ശരാശരി ചിത്രം മാത്രമാണ് തോപ്പിൽ ജോപ്പൻ. ചിത്രത്തിൻ്റെ മേന്മയെപ്രതി യാതൊരു പ്രതീക്ഷയുമില്ലാതെ ചെന്നാൽ വെറുതെ ഒരു നേരമ്പോക്കായി കാണാനുള്ള വക കുറച്ചെങ്കിലും ചിത്രത്തിലുണ്ട് അത്രമാത്രം.
പ്രിത്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ഊഴം എന്ന ഓണക്കാലചിത്രം പ്രതികാരത്തിൻ്റെ കഥയാണ് പറയുന്നത്. അമിതപ്രതീക്ഷകളുടെ ഭാരവും പേറി പോകാതിരുന്നാൽ കണ്ടിരിക്കാവുന്ന ഒന്നാണ് ഈ ചിത്രം.
സു സു സുധിവാത്മീകത്തിനുശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രേതം. സാധാരണ പ്രേതചിത്രങ്ങളിൽ നിന്നു വിഭിന്നമായി ഭയത്തേക്കാൾ ഹാസ്യത്തിന് പ്രാധാന്യം കൊടുത്തിട്ടുള്ള ഈ ചിത്രം കണ്ടിരിക്കാവുന്ന ഒന്നാണ്.
അദ്ഭുതങ്ങൾ ഒന്നും തന്നെയില്ലാത്ത ആർക്കും പ്രവചിക്കാവുന്ന കഥയാണെങ്കിലും പക്വതയോടെയും കൃത്യതയോടെയുമുള്ള തിരക്കഥയും തികവാർന്ന സംവിധാനമികവും ഈ ചിത്രത്തെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നു. പത്തുവയസ്സുകാരിയായ ആൻമരിയയും അവളുടെ ഇളം മനസ്സിലെ ആഗ്രഹങ്ങളുടെ പൂർത്തികരണത്തിനായി പരിശ്രമിക്കുന്ന പൂമ്പാറ്റ ഗിരീഷ് എന്ന ഗുണ്ടയും തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തിൻ്റെ പ്രമേയം.
നവാഗതനായ ഷാനവാസ് ബാവുക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ് കിസ്മത്ത്. പൊന്നാനിയുടെ പശ്ചാത്തലത്തിലൊരുക്കിയ ഈ ചിത്രം യഥാർത്ഥജീവിതത്തോട് ചേർന്നു നില്ക്കുന്ന അവതരണത്തിലൂടെ വേറിട്ടു നില്‍ക്കുന്നുണ്ടെങ്കിലും ആഴത്തിലിറങ്ങാതെ ആശയത്തിൽ മാത്രമൊതിങ്ങിനിന്ന കഥ പ്രേക്ഷകമനസ്സിൽ ചിത്രത്തിൻ്റെ ആസ്വാദനത്തിന് വരമ്പുകൾ തീർക്കുന്നു.
ബിജു മേനോനും ആസിഫ് അലിയും കേന്ദ്ര കഥാപാത്രമായി വന്ന ഏറ്റവും പുതിയ ചിത്രമാണ് അനുരാഗ കരിക്കിൻ വെളളം. അനുരാഗത്തിൻ്റെ വിത്യസ്തവശങ്ങൾ വരച്ചു കാണിക്കുന്ന ഈ ചിത്രം തീർച്ചയായും കുടുംബസമേതം കാണാവുന്ന ഒന്നാണ്. നർമ്മത്തിൽ ചാലിച്ച ഈ ചിത്രത്തിലെ ഓരോ മുഹൂർത്തങ്ങളും പ്രേക്ഷകരെ പൂർണ്ണതൃപ്തരാക്കുന്നു.
നവാഗതനായ നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും ചെയ്ത കസബ ആരാധകരെ മാത്രം ലക്ഷ്യം വച്ച് എടുത്ത ചിത്രമാണ്. ആയതുകൊണ്ടുതന്നെ ഫാൻസുക്കാർ ഒഴികെയുള്ള പ്രേക്ഷകർക്ക് ചിത്രം പൂർണ്ണമായ തൃപ്തി നല്‍കുന്നില്ല. ദ്വയാർത്ഥ പ്രയോഗങ്ങളും അശ്ലീള സംഭാഷണങ്ങളും കുടുംബ പ്രേക്ഷകർക്ക് തിയറ്ററിൽ അസ്വസ്ഥതയുളവാക്കുന്നു. അങ്ങനെയാണെങ്കിലും മമ്മുട്ടിയുടെ മുൻകാല പോലീസ് വേഷങ്ങൾ കണ്ട് മതി മറന്ന ആരാധകവൃത്തത്തെ പൂർണ്ണമായി നിരാശരാക്കില്ല ഈ ചിത്രം.
മാറ്റത്തിൻ്റെ കുത്തൊഴുക്കിൽ പച്ചപ്പ് നിറഞ്ഞ ഗ്രാമീണതയിലേക്ക് ലാഭക്കൊതി പൂണ്ട നാഗരികതയൊഴികിയെത്തുമ്പോൾ ആ ഒഴുക്കിൽപ്പെട്ടുപോകുന്ന മനുഷ്യജീവിതങ്ങളുടെ നേർക്കാഴ്ച്ചയാണ് ഈ ചിത്രം. കൊച്ചിയുടെ വളർച്ചയിൽ മാറ്റം വന്ന അനേകം സ്ഥലങ്ങളിൽ ഒന്നായ കമ്മട്ടിപ്പാടത്തെ പശ്ചാത്തലമാക്കിയാണ് ചിത്രത്തിൻ്റെ കഥാഗതി.
ഒരു യഥാർത്ഥജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് വിനീത് ശ്രീനിവാസൻ ഒരുക്കിയ ജേക്കബിൻ്റെ സ്വർഗ്ഗരാജ്യം ഒരു ശരാശരി കുടുംബചിത്രം മാത്രമായി ഒതുങ്ങുന്നു.
ദുൽഖർ സൽമാൻ, സായ് പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സമീർ താഹിർ ഒരുക്കിയ കലി, കലി വരാതെ കണ്ടുതീർക്കാം. ഒരു ഫാമിലി എൻറർടെയ്നർ ആയി തുടങ്ങി ടെൻഷൻ നിറഞ്ഞ റോഡ് മൂവി ഗണത്തിലേക്കു വഴി മാറുന്ന ചിത്രം മലയാളി പ്രേക്ഷകർക്ക് തീർത്തും പുതുമയുള്ള ഒന്നാണ്.
നീണ്ട കാലയളവിനുശേഷം ഫഹദ് ഫാസിലിനു ജനമനസ്സുകളിൽ ഇടം കൊടുക്കുന്ന ചിത്രമായിരിക്കും മഹേഷിൻ്റെ പ്രതികാരം. നാട്ടിൻപുറത്തിൻ്റെ നിഷ്കളങ്കതയും കുശുമ്പും കുന്നായ്മയും നിറഞ്ഞ ഈ ചിത്രം തീർച്ചയായും എല്ലാത്തരം പ്രേക്ഷകർക്കും ആസ്വാദിക്കാവുന്ന ഒന്നാണ്.
നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു മുൻകാല പോലീസ് ചിത്രങ്ങളെപേക്ഷിച്ച് ഒരു യഥാർത്ഥ പോലീസ് ജീവിതത്തെ വെള്ളിത്തിരയിൽ കാണിച്ചുതരുന്നു. എന്നാൽ ഒരു ചിത്രത്തിൻ്റെ പൂർണ്ണതയ്ക്കുതകുന്ന കഥയുടെ അഭാവം ഈ ചിത്രത്തെ ഒരു മികച്ച ചലച്ചിത്രത്തിൻ്റെ നിലവാരത്തിൽ നിന്നും ഒരല്പം താഴ്ത്തുന്നു.
കാറ്റ് പോലെയൊരുവൻ… ചുറ്റുമുള്ളവർക്ക് കുളിർമയേകി എന്നാൽ ആർക്കും പിടിക്കൊടുക്കാതെ പാറി പറന്ന് നടക്കുന്നവൻ…. അതാണ് ചാർലി.
പ്രമുഖ തിരകഥാകൃത്തായ സച്ചിയുടെ സംവിധാന സംരംഭമായ ഈ ചിത്രം തീവ്രപ്രണയത്തിൻ്റെ കഥയാണ് അനാവരണം ചെയ്യുന്നത്. ലക്ഷ്വദ്വീപിൻ്റെ തലസ്ഥാനമായ കവരത്തിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഈ ചിത്രം പ്രണയിച്ചിട്ടുള്ളവരും പ്രണയചിത്രങ്ങൾ ആസ്വദിക്കുന്നവരും പൂർണ്ണമായി ആസ്വദിക്കും അല്ലാത്തവർക്ക് രണ്ടാം പകുതിയിൽ ഒരല്പം മടുപ്പും അനുഭവപ്പെട്ടെക്കാം.
പ്രവാസിയുടെ ജീവിതം പ്രമേയമായ ചിത്രങ്ങൾ മലയാളികൾക്ക് പുത്തരിയല്ല. എന്നാൽ ഒരു പ്രവാസിയുടെ ജീവിതകഥ പറഞ്ഞ ഈ ചിത്രം പ്രവാസികളായി ഒരുപാട് പേരുള്ള മലയാളി പ്രേക്ഷകർക്ക് ഒരു പുതുമയായി. താത്പര്യമില്ലെങ്കിലും മറ്റുള്ളവർക്ക് വേണ്ടി ശ്യാമസുന്ദരമായ തൻ്റെ സ്വന്തം ഗ്രാമത്തിൽ നിന്നും ചുട്ടുപൊള്ളുന്ന മണലാരണ്യത്തിലേക്ക് ജീവൻ പോലും പണയപ്പെടുത്തി പത്തേമാരി കയറിയ അനേകം മലയാളികളിൽ ഒരുവൻ്റെ കഥ പറഞ്ഞ ഈ ചിത്രം പ്രേക്ഷകർക്ക് തങ്ങളിൽ ഒരുവൻ്റെ കഥയായി അനുഭവപ്പെട്ടു.
മലയാളികൾ കേട്ടറിഞ്ഞ അനശ്വരപ്രണയജീവിതം വെള്ളിത്തിരയിൽ വീണ്ടുമാവർത്തിക്കപ്പെടുമ്പോൾ വാട്ട്സപ്പും ഫെയ്സ്ബുക്കും മറ്റു സോഷ്യൽ മീഡിയകളും ഉപയോഗിച്ച് നിമിഷനേരം കൊണ്ട് സന്ദേശങ്ങൾ കൈമാറുന്ന പുതുതലമുറയ്ക്ക്, നീണ്ട ഇടവേളകളിൽ സാഹചര്യങ്ങളുടെ സമ്മർദ്ദത്തെ അതിജീവിച്ചെത്തുന്ന കത്തുകളുടെ ബലം കൊണ്ടുമാത്രം പ്രണയിച്ച മൊയ്തീൻ്റെയും കാഞ്ചനമാലയുടെയും പ്രണയം ഒരു പുതു അനുഭവമായി. നിസാരസ്വാർത്ഥ താത്പര്യങ്ങളെപ്രതി തമ്മിലടിക്കുകയും വിവാഹമോചനം വരെ ചെന്നെത്തുകയും ചെയ്യുന്ന ഇന്നത്തെ യുവതലമുറയിലെ പ്രണയങ്ങൾ അവരുടെ അനശ്വരപ്രണയത്തെ അതിശയത്തോടെ നോക്കിക്കണ്ടു.
മോഹൻലാൽ എന്ന നടൻ്റെ മികച്ച മീശപിരി കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച രഞ്ജിത്തിൻ്റെ സൃഷ്ട്ടിയായതിന്നാൽതന്നെ വാനോളം പ്രതീക്ഷയുമായാണ് പ്രേക്ഷകരോരുത്തരും ഈ ചിത്രത്തെ സമീപിക്കുന്നത്. എന്നാൽ ആദ്യ പകുതിയിലെ തിളക്കം ചിത്രത്തിൻ്റെ കഥാഘടനയിലെ ആഴങ്ങളിൽ ദർശിക്കാൻ സാധിക്കാത്തതിനാൽ കല്ലിൽ ഉരച്ചു നോക്കാതെതന്നെ പ്രേക്ഷകന് തിരിച്ചറിയാൻ സാധിക്കും ഈ ലോഹം വെറും മഞ്ഞ നിറം പൂശിയ ചെമ്പാണെന്.
ഒരു ബ്രഹ്മാണ്ഡചിത്രമെന്ന ഖ്യാതിയോടെ വന്ന ഈ ചിത്രം തീർച്ചയായും പ്രതീക്ഷകൾക്കൊത്തു തന്നെയാണ് ഒരുക്കിയിട്ടുള്ളത്. എന്നാൽ ഒരു ബ്രഹ്മാണ്ട ഇന്ത്യൻ സിനിമ എന്ന പട്ടം അലങ്കരിക്കാൻ മാത്രം ചിത്രം വളർന്നിട്ടുണ്ടോ എന്നൊരൽപ്പം സംശയം പ്രേക്ഷകമനസ്സിൽ തോന്നിയാൽ അതിൽ തെല്ലൽത്ഭുതപ്പെടെണ്ടതില്ല. മികവാർന്ന വിഷ്വൽ എഫക്റ്റ്സ്സും അതിശയിപ്പിക്കുന്ന സെറ്റുകളൊക്കെയുണ്ടെങ്കിലും ചിലപ്പോഴെങ്കിലും ഇതൊരു തെലുങ്കു സിനിമയാണ് എന്ന ചിന്ത മനസ്സിൽ തെളിയും വിധത്തിൽ തന്നെയാണ് ചിത്രം അവതരിപ്പിച്ചിട്ടുള്ളത്.
മലയാള സിനിമാ ചരിത്രത്തിൽ പ്രേമം പ്രമേയമായുള്ള ഒരുപ്പാട് ചിത്രങ്ങൾ വന്നിട്ടുണ്ട്. എന്നാൽ വേറിട്ട അവതരണവും താരങ്ങളുടെ കാസ്റ്റിങ്ങിലെ പുതുമ കൊണ്ടും ഈ ചിത്രം മലയാള സിനിമ കണ്ട എറ്റവും വലിയ വിജയചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു. പ്രേക്ഷകരെ ആകർഷിക്കുന്ന കഥാസന്ദർഭങ്ങളും നർമ്മരസം തുളുമ്പുന്ന സീനുകളും ഈ ചിത്രത്തിൻ്റെ ആസ്വാദനത്തിന് മോടി കൂട്ടുന്നു.
ഒരു വടക്കന്‍ സെല്‍ഫി എന്ന പേരില്‍ തന്നെ ഒരു ന്യൂ ജനറേഷന് ഫീല്‍ ഉളവാക്കുന്ന ഈ ചിത്രം തീര്‍ച്ചയായും കുടുംബസമേതം കാണാവുന്ന ഒരു ന്യൂ ജനറേഷന് ചിത്രം തന്നെയാണ്. സെല്‍ഫികളും ഗ്രൂപ്പികളും യുവമനസ്സുകളില്‍ തരംഗമായിരിക്കുന്ന ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ കഥയാണ് ചിത്രം കൈകാര്യം ചെയുന്നത്. നര്‍മ്മരസത്തില്‍ വികസിപ്പിച്ചെടുത്ത ഈ ചിത്രം ഈ അവധികാലത്ത് തീര്‍ച്ചയായും കുടുംബസമേതം ആസ്വദിക്കാവുന്ന ഒരു ചിത്രം ആണ്.
പ്രണയം എന്നും പൈങ്കിളിയാണ്. ആ പൈങ്കിളികഥകളിലെ നിരവധി ദിനങ്ങള്‍ കണ്ടു പരിചയിച്ച മലയാളി പ്രേക്ഷകര്‍ക്ക് പ്രണയത്തിന്റെ ഈ നൂറു ദിനങ്ങള്‍ പുതിയതായി ഒന്നും തന്നെ സമ്മാനിക്കുന്നില്ല, എന്നാല്‍ ദൃശ്യചാരുതയാര്‍ന്ന പക്വത നിറഞ്ഞ അവതരണം നമ്മെ നിരാശപ്പെടുത്തുകയുമില്ല. ഇതാണ് 100 ഡെയ്സ് ഒഫ് ലവ്.
ഒറ്റ ദിവസത്തെ കഥകളെ എങ്ങനെ വിത്യസ്തമായി അവതരിപ്പിക്കാം എന്നതിലാണ് ന്യൂ ജനറേഷന് സംവിധായകര്‍ കൂടുതലും ശ്രദ്ധ കേന്ദ്രികരിക്കുന്നത്. മലയാളത്തില്‍ അത്ര കണ്ടു പരിചിതമല്ലാത്ത ആ പാതയിലൂടെ പ്രേക്ഷകര്‍ക്ക് പുതുമ സമ്മാനിക്കാം എന്നവര്‍ വിശ്വസിക്കുന്നു. എന്നാല്‍ ന്യൂ ജനറേഷന് സംവിധായകരുടെ അതിപ്രസരം മൂലം ഈ വിധത്തിലുള്ള ചിത്രങ്ങളും പ്രേക്ഷകമനസ്സില്‍ മടുപ്പ് സമ്മാനിച്ചു തുടങ്ങിയ ഈ വേളയില്‍ ദീപു കരുണാകരന്റെ ഈ ചിത്രം പ്രേക്ഷകര്‍ക്ക് ഒരു പുതുമ സമ്മാനിക്കുന്നുണ്ട്.
പൃഥ്വിരാജ് - മേജര്‍ രവി കൂട്ടുകെട്ടില്‍ പിറന്ന പിക്കെറ്റ് 43 സമീപകാല മേജര്‍ രവി ചിത്രങ്ങളില്‍ ഭേദപ്പെട്ട ഒന്നാണ്. അതുകൊണ്ട് തന്നെ തീര്‍ച്ചയായും കാണാം ഈ പട്ടാളചിത്രം. പതിവ് മേജര്‍ രവി ചിത്രങ്ങളില്‍ നിന്നും വിഭിന്നമായി ഒരു പട്ടാളക്കാരന്റെ മാനസികസംഘര്‍ഷങ്ങളിലൂടെ സഞ്ചരിച്ച ഇതിലെ കഥാകഥനരീതി ഈ ചിത്രത്തെ ശരാശരിക്കു മുകളില്‍ നിര്‍ത്തുന്നുണ്ട്.
ഐ എന്നാല്‍ തമിഴില്‍ അഴക് എന്നൊരു അര്‍ത്ഥമുണ്ട്. ഷങ്കര്‍ - വിക്രം കൂട്ടുക്കെട്ടില്‍ പിറന്ന ഐ എന്ന ബ്രഹ്മാണ്ട ചിത്രം തീര്‍ച്ചയായും മിഴികള്ക്കുണര്വേകുന്ന അഴകാണ്. ഷങ്കറുടെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പെടുത്താന്‍ സാധിക്കില്ലെങ്കില്കൂടി മികച്ച ഒരു പ്രയത്നത്തിന്റെ ഫലം തന്നെയാണ് ഈ ചിത്രം. അതുകൊണ്ട് തന്നെ തീര്‍ച്ചയായും പ്രേക്ഷകരെ നിരാശപ്പെടുത്തില്ല ഈ ചിത്രം.
'ജീവിതവിജയത്തിനായി സ്വപ്നങ്ങളെ പിന്തുടരൂ' എന്ന ആശയത്തെ മുറുകെ പിടിച്ചുകൊണ്ടാണ് ന്യൂ ജനറേഷന് സിനിമകളില്‍ ഭൂരിഭാഗവും വരുന്നത്, എന്നാല്‍ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഈ ചിത്രം, സ്വപ്നങ്ങള്‍ തകര്‍ന്നാലും ഒരു മനുഷ്യന് ജീവിതവിജയം നേടാം എന്ന പ്രതീക്ഷയുടെ വെളിച്ചത്തെയാണ് വരച്ചു കാട്ടുന്നത്.
'ഒരു രഞ്ജിത്ത് ചിത്രം' പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്തില്ല ഈ ചിത്രം. മറിച്ച്, ഒരു പതിവ് ദുല്‍ഖര്‍ സല്മാന് ചിത്രം പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകര്‍ക്ക് തീര്‍ത്തും അവിചാരിതമായ അനുഭവമായിരിക്കും ഈ ചിത്രം സമ്മാനിക്കുക.
പ്രേക്ഷകരുടെ നിലവാരം കുറഞ്ഞതുകൊണ്ടാണ് നിലവാരം കുറഞ്ഞ സിനിമകള്‍ ഉണ്ടാകുന്നതു എന്ന മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ചുകൊണ്ട്, വാണിജ്യതാത്പര്യങ്ങള്‍ ലക്ഷ്യം വച്ച് സീസണല്‍ ഹിറ്റുകള്‍ ഉണ്ടാക്കാന്‍ സിനിമയിലെ കലാമൂല്യത്തെ മറന്ന്, പ്രേക്ഷകരെ പഴി പറഞ്ഞു സിനിമകള്ചെയുന്നവര്ക്കുള്ള മുന്നറിയിപ്പാണ് ഈ ചിത്രം. നല്ല സിനിമകളുടെ പുറകിലെന്നും നല്ല സിനിമാ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീര്‍ച്ചയായും അവരുടെ അദ്ധ്വാനമാണ് പ്രേക്ഷകരുടെ നിലവാരം ഉയര്‍ത്തുന്നത്. ഛയാഗ്രാഹകനായ വേണുവിന്റെ സംവിധാനമികവില്‍ പിറന്ന ഈ ചിത്രം പ്രേക്ഷകരെ നിലവാരം കുറഞ്ഞവരായി കാണാതെ എടുത്തിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഒരു തട്ടുപോള്ളിപ്പന് മസാല പടം പ്രതീക്ഷിച്ചുപോകുന്ന പ്രേക്ഷകരെ ഒട്ടും തൃപ്തിപെടുത്തില്ല ഈ ചിത്രം.
മത്സരബുദ്ധിയോടെ ജീവിച്ച വിക്രമന്റെയും ആദിത്യന്റെയും കഥ പറഞ്ഞ ലാല്‍ ജോസ് ചിത്രം, അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളുടെ ഗണത്തില്ലേക്ക് ഉയരുന്നില്ലെങ്കില്ലും രണ്ടരമണിക്കൂര്‍ ആസ്വദിക്കാന്‍ പോകുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുകയുമില്ല ഈ ചിത്രം. അതുകൊണ്ട് തന്നെ കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ് വിക്രമാദിത്യന്.
ഒരു കൊമേഴ്സിയല്‍ ചിത്രത്തിനു വേണ്ട ചെരുരവകള്‍ ചേര്‍ത്ത ഈ ചിത്രം തീര്‍ച്ചയായും യുവത്വം തുളുമ്പുന്നപ്രേക്ഷകരെ മാത്രം മുന്നില്‍ കണ്ടു കൊണ്ടാണ് ചെയ്തിട്ടുള്ളത്. ഏതു ഭാഷാചിത്രവും അതിന്റെതായ രസത്തില്‍ ആസ്വദിക്കാന്‍ സാധിക്കാറുള്ള മലയാളി പ്രേക്ഷകര്‍ക്ക് ഒരു കളര്‍ഫുള്‍ ഹിന്ദി സിനിമ കണ്ടനുഭവമാണ് ഈ ചിത്രം സമ്മാനിക്കുന്നത്.
മലയാള സിനിമയിലേക്കുള്ള മഞ്ജു വാര്യരുടെ തിരിച്ചു വരവിനു തീര്‍ത്തും അനുയോജ്യമായ ചിത്രമാണ് ഹൗ ഓള്‍ഡ് ആര് യൂ. സ്ത്രീപക്ഷ ചിത്രങ്ങള്‍ വളരെ വിരളമായ മലയാളസിനിമാപട്ടികയില്‍, ആ ഗണത്തില്ലേക്ക് അഭിമാനപൂര്‍വം വയ്ക്കാവുന്ന ചിത്രം തന്നെയാണ് ഹൗ ഓള്‍ഡ് ആര് യൂ.
ഒരു ഇടത്തരം സിനിമയുടെ വേഗതയോടെയും, ആഖ്യാനരീതിയോടെയും നീങ്ങിയ ഈ ചിത്രം അവസാന ഇരുപ്പത് മിനിറ്റുകള്‍ക്കൊണ്ട് ഒരു മേല്‍ത്തരം ആസ്വാദനസിനിമയുടെ തലത്തിലേക്ക് ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ ചിത്രം പൂര്‍ണ്ണമായി കണ്ടിറങ്ങുന്ന പ്രേക്ഷകന് സംതൃപ്തി നല്കുനുണ്ട് ഈ സിനിമ.
ഓരോ നിമിഷവും ത്രില്ലടിപ്പിക്കുകയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയുന്ന ആദ്യപകുതിയില്‍ ലയിച്ച പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്തുയരാന്‍ ഈ ചിത്രത്തിന്റെ ക്ലൈമാക്സിനു സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പൂര്‍ണ്ണമായൊരു ആസ്വാദനം നല്കാന് ഈ ചിത്രത്തിനു കഴിഞ്ഞിട്ടില്ല എന്നു വേണം കരുതാന്‍.
മലയാളത്തിലെ മികച്ച ത്രില്ലര്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ സാധിക്കിലെങ്കിലും കണ്ടിരിക്കാം ഈ സസ്പെന്‍സ് ത്രില്ലര്‍ ചിത്രം. കുറ്റാന്വേഷക ചിത്രങ്ങളില്‍ വളരെ മികച്ച ചിത്രങ്ങള്‍ കണ്ടു ശീലിച്ച പ്രേക്ഷകര്‍ക്ക്, പ്രത്യേകിച്ച് അതിലെ സസ്പന്‍സ് നായകനെക്കാള്‍ മുന്‍പ് കണ്ടെത്തണം എന്ന ആവേശത്തോടും അത്രതന്നെ ശ്രദ്ധയോടും കാണുന്ന മലയാളി പ്രേക്ഷകര്‍ക്ക്, ഈ ചിത്രത്തില്‍ കുറച്ചു കുറവുകള്‍ കണ്ടെത്താന്‍ സാധിച്ചേക്കാം. എങ്കിലും ക്ലൈമാക്സിലുള്ള ട്വിസ്റ്റിലൂടെ ഭുരിപക്ഷം പ്രേക്ഷകരെയും കൈയിലെടുക്കുവാന്‍ സംവിധായകനും തിരകഥകൃത്തിനും സാധിച്ചിട്ടുണ്ട്.
മമ്മൂട്ടിയെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്ത ഗ്യാങ്സ്റ്ററില് അക്ബര്‍ അലി എന്ന പ്രതികാരദാഹിയായ ഒരു അധോലോക നേതാവിന്റെ കഥയാണ് പറയുന്നത്. പതിവ് മലയാള സിനിമകളില്‍ നിന്ന് വിഭിന്നമായി ചിത്രീകരണവേളയില്‍ നിന്നും സിനിമയുടെ ഒന്നും തന്നെ പുറത്തുവരാതിരിക്കാന്‍ സംവിധായകന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പക്ഷെ പുറത്തുവരാന്‍ പാകത്തില്‍ സിനിമയില്‍ എന്തെങ്കിലുമുണ്ടോ എന്ന് ശ്രദ്ധിക്കാന്‍ ആഷിക്ക് മറന്നു പോയി. രഹസ്യമാക്കിവച്ചിരുന്ന ആ 'നിധി' കാണാന്‍ വളരെ പ്രതീക്ഷയോടെ ചെന്ന പ്രേക്ഷകരാകട്ടെ ഒന്നും ലഭിക്കാതെ ഭാഗ്നശരായ് മടങ്ങി.